ഈ മഴ
ചുമ്മാ തിമിര്‍ത്തു പെയ്യുകയാണ്
ചുമ്മാ
ചെറിയ തണുപ്പും വരുന്നു
പണ്ട് മഴയോടൊപ്പം
താളം തുള്ളിയിരുന്നു.
ഇന്നു മടി
മനസ്സില്‍ താളം തുള്ളുന്നുണ്ടെങ്കിലും
മഴ നനയാതെ
മഴ ആസ്വദിക്കാമെന്നു കരുതി
വരാന്തയില്‍ വന്നിരുന്നു.
പക്ഷേ മഴ സമ്മതിക്കണ്ടേ
ചുമ്മാ എന്റെയടുത്തേയ്‍ക്കു വരുകയാണ്
കാറ്റിന്റെ തോളിലേറി
ഓരോരോ തുള്ളിയായി
പല പല തുള്ളിയായി
വീണ്ടും മാറിയിരുന്നു
വീണ്ടും അടുത്തേ‍ക്കു വരുന്നു
അകത്തേയ്‍ക്കിരിക്കണോ?
വേണ്ട
നനയാം
മഴയ്‍ക്കെന്നെ വേണമെങ്കില്‍
ഞാനെന്തിനു No പറയണം.?!

ഇതു പണ്ട് കൊച്ചിന്‍ യൂണിവേര്‍സിറ്റി സനാതന ഹോസ്റ്റലിന്റെ വായനാമുറിയുടെ വരാന്തയിലിരുന്ന് എഴുതിയത്.. മഴയ്‍ക്കെന്നെ വേണമെങ്കില്‍ സ്വന്തം കൈപ്പടയില്‍.. മഴത്തുള്ളി പെയ്ത കടലാസിന്റെ മുഖം കാണണ്ടെ!

mazha